പോസ്റ്റുകള്‍

മേയ്, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

46 :തക്കാളിക്കും പാര വെക്കുന്ന നമ്മുടെ നാട്ടുകാര്‍

കഴിഞ്ഞ ദിവസം  ഒരു കുറിപ്പില്‍ നാട്ടില്‍ നിന്ന് ഞങ്ങളുടെ ഒരു സഹോദര സ്ഥാനീയന്‍ സൌദി അറേബ്യയിലേക്ക് കൂട്ടുകാരന് വിസ സംബന്ധമായി വന്നത് എഴുതിയിരുന്നല്ലോ. കുറച്ചുനാള്‍ കഴിഞ്ഞു സുഹൃത്തു അയാളുടെ നാട്ടുകാരനായ കക്ഷിയുമായി ഡല്ഹിയില്‍ എത്തി. വിദേശത്തേ ക്കുള്ള യാത്രാ മദ്ധ്യേ. സൌദിയിലേക്ക് പോകുന്ന ആള്ക്കു ഒന്നാം തരമായി തയ്യല്‍ (തുന്നല്‍) അറിയാം. തുന്നല്പ്പണി ചെയ്യാന്‍ ആണ് വിസയും കിട്ടിയത്. എം ബസിയില്‍ പോയി എന്തൊക്കെയോ ചടങ്ങു കള്ക്കുംള ടിക്കറ്റു ഓക്കേ ആവാനും മൂന്നു നാല് ദിവസം താമസം ഉണ്ടായിരുന്നു. വെറുതെ ഇരി ക്കേണ്ട എന്ന് പറഞ്ഞു അയാള്‍ അടുത്ത വീട്ടില്‍ നിന്നു ഒരു കൈത്തുന്നല്‍ യന്ത്രം വാങ്ങി രണ്ടു ദിവസം കൊണ്ടു ഞങ്ങളുടെ മകള്‍ക്കും മകനും രണ്ടു ജോഡി ഡ്രസ്സ് തയിച്ചു തന്നു. ഒന്നാം തരം പണിക്കാരന്‍ തന്നെ. പക്ഷെ കക്ഷിക്ക് മലയാളം മാത്രമേ അറിയൂ. മറ്റൊരു ഭാഷയും അറിയില്ല. യാത്രയില്‍ മലയാളം അറിയാത്ത ആരെങ്കിലും എന്തെങ്കിലും ചോദി ച്ചാല്‍ എന്ത് ചെയ്യും? ഞങ്ങള്‍ ഒരു കടലാസ്സില്‍ അയാളെപ്പറ്റിയുള്ള എല്ലാ വിവരവും ഇംഗ്ലീഷില്‍ എഴുതി അയാളുടെ പോക്കറ്റില് സുരക്ഷിതമായി നിക്ഷേപിച്ചു. ആരരെന്തു ചോദിച്ചാലും ഇതെടുത്ത് കാണ...

45 :ഗവേഷണത്തിനു സഹ ഗൈഡും ചില കടമ്പകളും

ഇമേജ്
ആദ്യമായി ഗവേഷണത്തിനു   ഗൈഡിനെ തീരുമാനിച്ചതു എങ്ങനെ യെന്നുമുമ്പ് പറഞ്ഞല്ലോ, പ്രൊഫ, മഹലനാബിസ് എന്ന ബംഗാളി പ്രൊഫസറായിരുന്നു ഗൈഡ്ര്. എന്നാല്‍ ഡല്ഹി ഐ ഐ റ്റി യില്‍ പൊതുവേ എല്ലാ ഗവേഷണ വിദ്യാര്ഥികള്ക്കും ഒന്നില്‍ കൂടുതല്‍ ഗൈഡന്മാര്‍ ഉണ്ടായിരുന്നു. അത് കൊണ്ടു പലപ്പോഴും ഗുണമേ ഉണ്ടായിരുന്നുള്ളൂ. പ്രത്യേകിച്ചും എ കെ മഹലനാബിസിന്റെ (എകെഎം ) കൂടെയാകുമ്പോള്‍. അദ്ദേഹം വളരെയുര്ന്നു പടര്‍ന്നു നില്ക്കുന്ന ഒരു ആല്മരം ആയിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ പി എച് ഡി പൂര്ത്തി്യാക്കിയ ചില അദ്ധ്യാപകരായിരിക്കും അദ്ദേഹ ത്തിന്റെ കൂടെ ഞങ്ങളുടെ സഹഗൈഡായി വരുക. ഉദാഹരണ ത്തിന് ഞാന്‍ അവിടെ ഉള്ളപ്പോള്‍ ഇതേ ഡിപ്പാര്ട്ടുമെന്റില്‍ ഉണ്ടായിരുന്ന അദ്ധ്യാപകര്‍ ഡോ ബിസ്വാസ്, ഡോ എ കെ സിന്ഹാ, ഡോ സുരേന്ദ്ര പ്രസാദ് ഇവര്‍ പ്രൊഫ എ കെ എം ന്റെ തന്നെ വിദ്യാര്ഥികളായിരുന്നു. ഗുരുവും ശിഷ്യനും കൂടി ഒരുമിച്ചു ഗൈഡന്മാരായാല്‍ പല ഗുണങ്ങളും ഉണ്ടായിരുന്നു. ഒന്നാമത് വളരെ സീനിയറായ പ്രൊഫസരുടെ തിരക്ക് കാരണം കാണാന്‍ തന്നെ വിഷമമായിരുന്നു. എന്തെങ്കിലും സംശയം തീര്ക്കാനും കാര്യങ്ങള്‍ പ്രാഥമികമായി ചര്ച്ച ചെയ്യാനും ഒരു ജുനിയര്‍ അദ്ധ്യാപകന്‍ ഉള്ളത് നല്ലത് ത...

44 : ഒരു സഹോദര തുല്യന്‍ , സ്നേഹിക്കാന്‍ മാത്രം അറിയാവുന്നയാള്

എന്റെ വളരെ അടുത്ത സുഹൃത്തിന്റെ ഭാര്യാ സഹോദരന്‍, എന്റെ ധര്മ്മപത്നിയെ സ്വന്തം ചേച്ചിയെപ്പോലെ കരുതുന്ന ആള്‍, പെട്ടെന്നൊരു ദിവസം ഡല്ഹിക്കു തിരിക്കുന്നു. സൌദിയില്‍ പോകാന്‍ അയലത്തെ സുഹൃത്തിന്റെ വിസ അടിപ്പിക്കാനാണ് വരവ്. ഗംഭീരമായി വിമാനത്തില്‍ തന്നെ,. പക്ഷെ പുറപ്പെടുന്നതിനു ഏതാനും മണിക്കൂര്‍ മുമ്പാണ് ചേച്ചിക്ക് എന്താണ് കൊണ്ടു പോകേണ്ടത് എന്ന് ആലോചിച്ചത്. നേരെ വിട്ടു, ചാലക്കമ്പോ ളത്തിലേക്ക്. അ ര ചാക്ക് ഒന്നാം തരം കുത്തരി, ഒരു കുല കപ്പപഴം, (ചെങ്കദളി), കുറച്ചു ഉണക്ക മീന്‍ (കരുവാട് എന്ന് തിരുവനന്തപുരം ഭാഷ) ഇവയെല്ലാം കൂടി ഒരു ചാക്കില്‍ കെട്ടി കൂടെ കയറ്റി. ഇന്നത്തെപ്പോലെ സുരക്ഷാ പരിശോധന കര്ശനം അല്ല. എന്നാലും ബോംബയില്‍ മാറി കേറ്റിയതിനിടെ ആരോ CISF ലെ ഒരു വിരുതന്‍ കയ്യിലിരുന്ന ഉപകരണം കൊണ്ട് ചാക്കില്‍ ഒരു കുത്തു കൊടുത്തു. അരി കുറെ പുറത്തു ചാടി. ആള്ക്കാര്‍ ശ്രദ്ധിച്ചു. ഇതെന്താ? ചോദ്യമായി. ആശാന്‍ അറിയാവുന്ന ഭാഷയില്‍ പറഞ്ഞു "അരിശു അരിശു ". ഏതായാലും മത്സ്യം ആരും കണ്ടില്ല. ഒരു വിധം ചാക്ക് വീട്ടില്‍ എത്തിച്ചു. പഴം വീട്ടില്‍ എത്തിയപ്പോള്‍ പായസം ആയി, ഭഗവന്‍ ദാസിന്റെ പശുവിനു ഭക്ഷണവും. കുറെ നാള്...

43:ഭഗവന്‍ ദാസ് എന്ന വീട്ടുടമയും പാഗല്‍ കാ ഭാഷയും

ന്യു ഡല്ഹിയില്‍ ആദ്യത്തെ ഒന്നര വര്ഷത്തോളം താമസിച്ച ജിയാ സരായി എന്ന ഗ്രാമത്തിലെ വീട്ടുടമയുടെ പേര്‍ ഭഗവാന്‍ ദാസ് എന്നായിരുന്നു. തനി ഹിന്ദിക്കാരന്‍ . അന്നും ഇന്നും നമ്മള്‍ ദക്ഷിണ ഇന്ത്യക്കാരെ വടക്കെ ഇന്ത്യക്കാര്‍ എങ്ങനെ കണക്കാക്കുന്നു എന്ന തിന് ഏറ്റവും നല്ല ഉദാഹരണം ആയിരുന്നു അയാള്‍. പൊതുവേ വടക്കെ ഇന്ത്യയിലെ വീട്ടുടമകള്ക്ക് ദക്ഷിണ ഇന്ത്യയില്‍ നിന്നും വരുന്ന വാടകക്കാരെ സ്വീകാര്യമാണ്. വിന്ധ്യ പര്വ‍തത്തിനു തെക്ക് നിന്ന് വരുന്ന എല്ലാവരും ‘മദ്രാസി’ എന്ന ഓമനപ്പേരില്‍ ആണ് അറിയപ്പെടുന്നത്. ആള്ക്കാര്‍ ആന്ധ്ര, തമിഴ്നാടു, കര്‍ണാടക, കേരളം ഇവയേതില്‍ നിന്നായാലും മദ്രാസി തന്നെ. ഇവരെ വാടകക്കാരായി അഭിമതരാക്കുന്നതിനു കാരണങ്ങള്‍ പലതാണ്, ഒന്ന് നമ്മുടെ ആള്ക്കാര്‍ വാടക കൃത്യമായി മാസാമാസം കൊടുക്കും, രണ്ടു പൊതുവേ വീടുകള്‍ വൃത്തിയായി സൂക്ഷിക്കും , മൂന്നു മറ്റുള്ളവ രുമായി വഴക്കിനു പോകുകയുമില്ല, നാല് ഒഴിഞ്ഞു കൊടുക്കാന്‍ പറഞ്ഞാല്‍ വലിയ എത്രുപ്പു കൂടാതെ വീടൊഴിഞ്ഞു കൊടുക്കും ഇതൊക്കെ തന്നെ. പത്രത്തിലെ പരസ്യത്തില്‍ തന്നെ കാണാം ‘തെക്കേ ഇന്ത്യയില്‍ നിന്നുള്ള വര്ക്ക് മുന്ഗണന’ എന്ന്. നമ്മുടെ ഭഗവാന്‍ ദാസും ഇത് പോലെ തന്ന...

42:ഐ ഐ റ്റി യില്‍ ഗവേഷണത്തിനു വഴികാട്ടിയെ തിരയല്‍

ഇമേജ്
അങ്ങനെ 1978 ജൂലൈ മാസം ഞാനും ഐ ഐ റ്റി ഡല്ഹിയില്‍ ഗവേഷണത്തിനു ചേര്ന്നു. ഇന്ടര്വ്യൂ സമയത്ത് ഗവേഷണത്തിനു ചിലര്‍ ഗവേഷണം നയിക്കാന്‍ സാദ്ധ്യതയുള്ള വഴികാട്ടി (Guide)യുമായി ചെറിയ രീതിയില്‍ മുന്‍ ധാരണ യുമായി എത്താരുണ്ട് , പ്രത്യേകിച്ചും നിശ്ചിതമായ ഏതെങ്കിലും മേഖല യിലോ വിഷയത്തിലോ ഗവേഷണം നടത്ത ണമെന്നു താല്പര്യം ഉള്ളവര്‍. എം ടെക്കിനു തുടങ്ങി വച്ച ഗവേഷണം പി എച് ഡി ക്കു പ്രയോജന പ്പെടുമെന്ന് ഉറപ്പുണ്ട് എങ്കില്‍ അങ്ങനെ ആവാം. പക്ഷെ ഡിപ്പാര്ട്ടുമെന്റില്‍ ഉള്ള ഏതെങ്കിലും അദ്ധ്യാപകര്‍ വഴികാട്ടിയാവാന്‍ തയ്യാറായിരിക്കണം. ഞാനാരെയെങ്കിലും അങ്ങനെ മുന്കൂ്ട്ടി ബന്ധപ്പെ ട്ടിട്ടില്ല. മദിരാശി ഐ ഐ റ്റി യില്‍ ചെയ്ത ഗവേഷ ണം പി എച് ഡി ക്കു തുടരാന്‍ പ്രയോജനപ്പെടു മെന്നും ഉറപ്പില്ല. ഏതായാലും ഇന്ടെര്വ്യൂ നന്നായി രുന്നു, എം ടെക് തീസിസില്‍ നിന്ന് മൂന്നു പ്രബന്ധ ങ്ങള്‍ ഉണ്ടായിരു ന്നത് കൊണ്ടു സെലക്ഷന്‍ എളുപ്പമായിരുന്നു എന്ന് മാത്രം. അന്ന് ഐ ഐ റ്റി ഡല്ഹി്യില്‍ സിസ്റ്റംസ് (വ്യൂഹം) ബന്ധപ്പെട്ട ധാരാളം ഗവേഷണങ്ങള്‍ നടന്നുവന്നിരുന്നു. പ്രധാനമായും രണ്ടു അതി കായന്മാരുടെ നേതൃത്വത്തിലായിരുന്നു ഇത്. ഒന്ന് വൈദ്യുത വിഭാഗം തലവനും കൂ...

41 :ഡല്ഹിയിലെ താമസം സുഹൃത്തിന്റെ സ്നേഹവും ആദ്യ ദിനങ്ങളും

പൊതുവേ നമ്മള്‍ മലയാളികള്‍ കേരളത്തില്‍ അടുത്തടുത്ത് താമസിക്കുമ്പോള്‍ അടുപ്പം കാണിക്കുന്നതത്ര സാധാരണമല്ലെങ്കിലും കേരളത്തിന്‌ പുറത്ത് പോകുമ്പോള്‍ പരസ്പരം സഹായിക്കാനുള്ള അവസരങ്ങള്‍ പരമാവധി ഉപയോഗിക്കുന്നുണ്ട് . തന്നാലാവുന്ന എല്ലാ സഹായങ്ങളെല്ലാം പുതിയ തായി വരുന്ന ഒരു നാട്ടുകാരനാണ് ചെയ്തു കൊടു ക്കുന്നു. എന്റെയും കുടുംബത്തിന്റെയും മൂന്നു വര്ഷത്തെ ഡല്ഹി ഐ ഐ റ്റി യിലെ ജീവിതം വിഷമം കുറഞ്ഞതാക്കാന്‍ സഹായം ചെയ്ത സുഹൃത്തുക്കളില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന ആളായിരുന്നു ആര്‍ ഈ സി ഫിസിക്സ് ഡിപ്പാര്ട്ടുമെന്റില്‍ നിന്നും ഡല്ഹിയില്‍ എന്നെക്കാള്‍ ഒരു വര്ഷം മുമ്പ് ഗവേഷണം ചെയ്യാനെത്തിയ കോലപ്പന്‍ പിള്ള സാര്‍. അദ്ദേഹവും കുടുംബവും ഞങ്ങള്ക്ക് ചെയ്ത സഹായങ്ങള്‍ പറഞ്ഞാല്‍ തീരുകയില്ല. എന്നാലും ചിലത് ഇവിടെ കുറിക്കുന്നു. ഡല്ഹി്യില്‍ പ്രവേശനം കിട്ടിയ അന്ന് മുതല്‍ കോലപ്പന്‍ സാര്‍ ഞങ്ങള്ക്ക് വേണ്ടി പല കാര്യങ്ങളും ചെയ്തു തന്നു. ഞങ്ങള്‍ ഡല്ഹിയിലെത്തുന്നതിനു മുമ്പ് തന്നെ ഞങ്ങള്ക്ക് താമസിക്കാന്‍ ഐ ഐ റ്റി ഡല്ഹിക്കു തൊട്ടടുത്ത്‌ ഒരു വീട് കണ്ടെത്തി. അഡ്മിന്‍ ബ്ലോക്കിന്റെ സമീപത്തുള്ള ഒരു ഗ്രാമമായിരുന്നു ജിയാ സരായി. ഐ ഐ ...

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

ഇമേജ്
കേരളത്തിലെ നക്സല്‍ബാരി സംഭവങ്ങള്‍ കൂടതലും വയനാട് കണ്ണൂര്‍ എന്നീ ജില്ലകളില്‍ ആയിരുന്നു നടന്നത്. അതില്‍ ഒന്ന് കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണമായിരുന്നു. രാത്രിയില്‍ പാറാവ്‌ നിന്ന പോലീസുകാരനേയും മറ്റുള്ളവരെയും ആക്രമിച്ചു പോലീസ് സ്റ്റേഷനില്‍ നിന്ന് തോക്കുകളുമായി കടന്നുകളഞ്ഞു എന്നതായിരുന്നു സംഭവം. സംഭവത്തിനിടയില്‍ ആക്രമ ണകാരികളില്‍ ഒരാള്‍ അബദ്ധത്തില്‍ കൊല്ലപ്പെട്ടതോടു കൂടി അവര്‍ ഓടിപ്പോയി എന്നായിരുന്നു പോലീസിന്റെ ഭാഷ്യം. പുല്പ്പള്ളി സംഭവത്തിന്റെ വാര്ഷികം ആണെന്ന കുറിപ്പും അവര്‍ അവിടെ ന്ക്ഷേപിച്ചു. ഈ ആക്രമണത്തില്‍ ആര്‍ ഈ സി യിലെ ചില വിദ്യാര്ഥികളും ഉണ്ടായിരുന്നു എന്ന് പോലീസിനു സംശയം തോന്നി . ഈ സംശയം ഉണ്ടാവാന്‍ കാരണം ആര്‍ ഈ സി യിലെ പശ്ചിമ ബംഗാളില്‍ നിന്ന് വന്ന കുട്ടികള്‍ തന്നെ. ഇത് നടന്നതിന്റെ അടുത്ത ദിവസം ആര്‍ ഈ സി യില്‍ കോളേജു ബസ്സില്‍ കുട്ടികള്‍ കോഴിക്കോട് യൂനീവെര്സിറ്റി ബി സൊണ്‍ യുവനജനോത്സവത്തിനു ഫെറോക്ക് കോളേജില്‍ എത്തിയത് . യുവജനോത്സവം കഴിഞ്ഞു വെളുപ്പിന് മൂന്നു മണിക്ക് തിരിച്ചു ആര്‍ ഈ സി ക്യാമ്പസ്സില്‍ എത്തിയ ബസ്സില്‍ നിന്ന് ഇരങ്ങിയ പി രാജന്‍ എന്ന അവസാന വര്‍ഷ വിദ്യാര്ഥിയെ പോലീസ് പിടി...

39: നക്സല് ബാരികല് ആര്‍ ഈ സി യില്‍ !!!

ആര്‍ ഈ സി യിലെ മറ്റു പരിതസ്ഥിതികള്‍ തന്നെ വളരെ മോശമായ കാലത്താണ് കേന്ദ്ര ത്തില്‍ അന്നത്തെ പ്രധാനമന്ത്രി തനിക്കെ തിരെ ഹൈക്കോടതി വിധി വന്നപ്പോള്‍ രാഷ്ട്രത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. അതിനു മുമ്പ് തന്നെ കേരളത്തില്‍ പലയിടങ്ങ ളിലും നക്സല്‍ ബാരി ആക്രമണങ്ങളും ഉണ്ടായി. അതോടനുബന്ധിച്ചു ആര്‍ ഈ സി ഹോസ്റ്റലുകളില്‍ നക്സല്‍ ബാരികല്‍ താമ സിക്കുന്നു എന്ന് ആരോ പറഞ്ഞു പോലീസ് അന്വേഷണം നടന്നു. ഇന്നത്തെ വായനക്കാര്ക്ക് വേണ്ടി എന്താണ് നക്സല്ബാരി ആക്രമണം എന്ന് ചുരുക്ക ത്തില്‍ പറയുന്നത് ആവശ്യമെന്നു തോന്നുന്നു. നക്സല്‍ ബാരി എന്നതു പശ്ചിമ ബംഗാള്‍ സംസ്ഥാനത്തിലെ ശിലിഗുരി ജില്ലയിലുള്ള ഒരു ബ്ലോക്കായിരുന്നു. അവിടെയുള്ള ആദിവാസി കളിലെ പാരമ്പര്യ കര്ഷകര്‍ നടത്തിയ ഒരു സായുധസമരമായിരുന്നു നക്സല്ബാരി സമരം. ഇന്ത്യന്‍ കമ്യുണിസ്റ്റ് പാര്ട്ടി യഥാര്ത്ഥ കമ്യുണി സ്റ്റുകളുടെ പാതയായ സായുധവിപ്ലവത്തിന്റെ പാതയില്‍ നിന്ന് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകുന്നതില്‍ എത്രുപ്പുണ്ടായിരുന്ന ഒരു കൂട്ടം ആള്ക്കാര്‍ ഉണ്ടാക്കിയ മാര്ക്സിസ്റ്റ് ലെനിനിസ്റ്റു പാര്ട്ടിയായിരുന്നു ഈ സമരത്തിന്റെ പിന്നില്‍. ചാരുമജും ദാര്‍ , കനു സന്ന്യാല്‍ എന്നിവരാ...

38 :ഹോസ്റ്റല്‍ കോമണ് റൂമും കട്ടാങ്ങല്‍ സംഭവവും

ആരീസിയിലെ E ഹോസ്റ്റലാണ് കട്ടാങ്ങല്‍ ചന്തയ്ക് ഏറ്റവും അടുത്തുള്ളത്. ഞാന്‍ ആര്‍ ഈ സി യില്‍ ജോലിയില്‍ പ്രവേശിച്ച ഉടനെ താമസിച്ചതും അവിടെ തന്നെ. ആദ്യമായി വാര്ഡനായതും അവിടെ തന്നെ. അന്ന് E ഹോസ്റ്റലിലെ താമസക്കാര്‍ അവസാന വര്ഷ ക്കാരായിരുന്നു. പൊതുവേ പക്വത വന്നവര്‍, എങ്ങനെയെങ്കിലും കോഴ്സ് പൂര്ത്തിയാക്കി എന്തെങ്കിലും ജോലി കിട്ടി ജീവിതം ഒരു കരയ്ക്കടുപ്പിക്കാന്‍ ശ്രമിക്കുന്നവര്ര് .പക്ഷെ അവിടെയും ചില തുരപ്പന്മാര്‍ ഉണ്ടായിരുന്നു. ഹോസ്റ്റലിലെ താല്ക്കാലിക വായന ശാലയുടെ പേര് കോമണ്‍ റൂമെന്നു. അന്ന് ടി വി യും മറ്റുമില്ല. ഒരു പഴയ റേഡിയോ ഉണ്ടാവുമെങ്കിലും ആരും അത് ശ്രദ്ധിക്കാറില്ല. വൈകുന്നേരം അഞ്ചു മണി മുതല്‍ രാത്രി എട്ടുമണി വരെ മാത്രമേ തുറന്നു വെക്കാരുള്ളൂ. അവിടെ വായിക്കാന്‍ ചില മാസികകളും ചിലപ്പോള്‍ പത്രങ്ങളും ഉണ്ടാവും. പത്രം വായിക്കാന്‍ താല്പര്യം ഉള്ളവര്‍ രാവിലെ തന്നെ വായിക്കും. മിക്കവാറും ഹോസ്റ്റല്‍ പ്രവേശന കവാടത്തിലെവിടെ യെങ്കിലും ഇട്ടുപോകുന്ന പത്രം ഉച്ചവരെ പോലും ഉണ്ടാവുമോ എന്ന് തന്നെ സംശയമാണ്. എന്നാല്‍ മാസികകള്‍ അങ്ങനെയല്ല. ഏറ്റവും ഡിമാന്റുള്ള TIME, NEWSWEEK, തുടങ്ങിയവയും മലയാളം വാരികകളും വരെ വരുത്ത...

37 :എഴുപതുകളിലെ ജീവനക്കാരുടെ പ്രശ്നങ്ങള്‍

റാഗിംഗ് സംബന്ധമായ പ്രശ്നങ്ങളായിരുന്നു വിദ്യാര്ഥികളുടെ തെങ്കില്‍ ജീവനക്കാരെ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ പലതായിരുന്നു. ആര്‍ ഈ സി യുടെ ഉത്ഭവത്തില്‍ (ജനിതകഘട്ടതില് ) ഉണ്ടായ തകരാറുകള്‍ മുമ്പ് സൂചിപ്പിച്ചത് പോലെ ഒന്നാമത് കേന്ദ്ര സംസ്ഥാന സര്ക്കാരുകളുടെ സംയുക്ത സന്താനമായി ജനിച്ചു വെങ്കിലും എന്തെങ്കിലും തീരുമാനം എടുക്കണമെങ്കില്‍ ഭരണ സമിതി കൂടണം. അതും വര്ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യമാണ് കൂടുക. സംസ്ഥാനവിദ്യാഭ്യാസമന്ത്രിക്കു സൌകര്യമായ സമയത്ത് അദ്ദേഹ ത്തിനു സൌകര്യമായ സ്ഥലത്ത് വച്ച്. കോളേജു ഒരിക്കല് പോലും കാണാത്ത ഭരണ സമിതിയംഗങ്ങള്‍ അന്നുണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തി അല്ല.  മറ്റൊന്ന് ആര്‍ ഈ സി കളെന്ന സ്ഥാപനങ്ങള്‍ 1860 ലെ സോസൈറ്റീസ് ആക്ടില്‍ രെജിസ്ടര്‍ ചെയ്തതുകൊണ്ടു ഭരണസമിതിയും ജീവനക്കാരും തമ്മില്‍ നിലനിന്ന യജമാന ഭ്രുത്യ ( Master Servant relationship) ബന്ധവും പരാതികള്‍ കേള്ക്കാനോ തീര്ക്കാനോ ഒരു സ്ഥിരം സംവി ധാനം ഇല്ലാത്തതും പ്രശ്നങ്ങളുടെ ആക്കം കൂട്ടി. പ്രിന്സിപ്പാളിന്റെയും ചെയര്മാന്റെയും വ്യക്തി പരമായ താല്പര്യങ്ങള്ക്കായിരുന്നു എപ്പോഴും മുന്ഗണന. വാലാട്ടി നില്ക്കുന്നവരെ സന്തോഷിപ്പിക്...

36 :ആര്‍ ഈ സി യില്‍ റാഗിങ്ങും പ്രശ്നങ്ങളും

1975 മുതല്‍ 1978 വരെയുള്ള കാലഘട്ടം ആര്‍ ഈ സി യില്‍ വളരെയധികം കലുഷിതമായിരുന്നു. വിദ്യാര്ഥികള്ക്കും അദ്ധ്യാപകര്ക്കും അദ്ധ്യാപ കേതര ജീവനക്കാര്ക്കും എല്ലാം. പല ചെറിയ പ്രശ്ന ങ്ങളും അധികാരികളുടെ അനാസ്ഥ മൂലവും കുറെയൊക്കെ പിടിവാശി കൊണ്ടും ഭീമമായ രൂപം പ്രാപിച്ചു. കോളേജില്‍ പല രീതിയിലുള്ള സമരങ്ങള്‍ ഉണ്ടായി. കുട്ടികളുടെ പ്രശ്നങ്ങള്‍ പലതിന്റെയും കാരണ ങ്ങള്‍ റാഗിങ്ങുമായി ബന്ധപ്പെട്ടതായിരുന്നു. ആര്‍ ഈ സി അന്ന് റാഗിങ്ങിന് കുപ്രസിദ്ധി നേടിയി രുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വിവിധ ഭാഷ സംസാരിക്കുന്ന കുട്ടികള്‍. പലരും ആദ്യമായി വീട്ടില്‍ നിന്ന് പുറത്തു വന്നു താമസി ക്കുന്നവര്‍. ആള്ക്കാരും ചുറ്റുപാടും തികച്ചും പുതിയതു. വീട്ടില്‍ നിന്ന് ആദ്യം ദൂരെ തനിച്ചു താമസിക്കുന്നതിന്റെ ഗൃഹാതുരത്വം വീട്ടിലെ പ്പോലെയുള്ള സുഖസൌകര്യങ്ങളുടെ അഭാവ വും വുത്യസ്തമായ ഭക്ഷണ രീതിയും എല്ലാം പുതിയതായി വന്ന കുട്ടികളെ വിഷമിപ്പിച്ചു. ഇതോടൊപ്പം സീനിയെര്സിന്റെ റാഗിംഗ് എന്ന പേരില്‍ അറിയപ്പെടുന്ന പരിപാടികളും. തുടക്ക ത്തില്‍ തമാശയായി തുടങ്ങുന്നു എങ്കിലും ചില പ്പോള്‍ കളി കാര്യമായി കുട്ടികളെ ശാരീരി കമായി ഉപദ്രവിക്കുന്നത് വരെ എ...

34: പുറത്തേക്കു പോകാനുള്ള ശ്രമങ്ങളും തിരിച്ചടികളും

ആര്‍ ഈ സി യില്‍ നിന്ന് അന്ന് ഉപരിപഠനത്തിനു പോകുമ്പോള്‍ തിരിച്ചു വന്നു കോളേ ജില്‍ ജോലി ചെയ്യാമെന്ന് ഒരു ബോണ്ട് ഒപ്പിടണ മായിരുന്നു. അല്പ്പം അനീതിയാണെന്ന് തോന്നാമെങ്കിലും ശമ്പളത്തോടെയുള്ള അവധിയാണെ ങ്കിലും ശമ്പളമില്ലാത്ത അവധിയാണെങ്കിലും ബോണ്ടിന്റെ കാലാവധി പഠിക്കാന്‍ പോയ കോഴ്സിന്റെ കാലം തന്നെയായിരുന്നു. ഞാന്‍ എം ടെക്ക് പഠിക്കാന്‍ കഷ്ടിച്ചു എട്ടുമാസം മാത്രമാണ് ശമ്പളമില്ലാത്ത അവധിയെടുത്ത തെങ്കിലും ബോണ്ട് രണ്ടു കൊല്ലം ( എം ടെക് കോഴ്സിന്റെ കാലം ) തന്നെയായിരുന്നു. ഏതായാലും ആര്‍ ഈ സി യിലെ പ്രശ്നങ്ങ ളെപ്പറ്റി കുറേശ്ശെ മനസ്സിലായത്‌ കൊണ്ടു എം ടെക് ബിരുദത്തിന്റെ ബലത്തില്‍ പുറത്തേക്കു പോകാന്‍ അപേക്ഷ അയച്ചു തുടങ്ങി. നല്ല സ്ഥാപനങ്ങളിലേക്ക് അപേക്ഷ കോളേജു വഴി തന്നെ അയക്കണം. അതിനു ബോണ്ടിന്റെ വ്യവ സ്ഥകള്‍ അംഗീകരിച്ചു കൊള്ളാം എന്ന് വീണ്ടും ഒപ്പിട്ടു കൊടുക്കണം, നിര്ബന്ധമാണ്‌. എന്തും വരട്ടെ എന്ന് വിചാരിച്ചു ഞാന്‍ ചില സ്ഥാപ നങ്ങളിലേക്ക് അപേക്ഷ അയച്ചു തുടങ്ങി. യൂണിയന്‍ പബ്ലിക് സര്വീസ് കമ്മീഷന്റെ (UPSC) പരസ്യം അനുസരിച്ചും വേറെയും പല അപേക്ഷ കളും അയച്ചു. ആഗ്രഹങ്ങള്‍ പലപ്പോഴും സാധി ച്ചു കൊള്ളണമെന്നില്ലല്ലോ. എന...

35 :അനുജനും മച്ചുനത്തിയുടെ മകനും

ഫാക്കല്റ്റി ഹൌസിലെ മുറി കൈമാറ്റം ചെയ്തു കുറെയേറെ നാള്‍ പല ക്വാര്ട്ടരുകളിലും ഞങ്ങള്‍ താമസിച്ചിട്ടുണ്ട്. ഒരു പക്ഷെ ആര്‍ ഈ സി ക്യമ്പസ്സില്‍ ഏറ്റവും കൂടുതല്‍ വീടുകളില്‍ താമസിച്ച കുടുംബമാ യിരിക്കും ഞങ്ങളുടേത് . ലെക്ച്ചരര്‍മാര്ക്ക് സാധാരണ താമസിക്കാ നുദ്ദേശിച്ചിട്ടുള്ള ടൈപ്പ് D യും E യും ആണ്, പക്ഷെ ഞങ്ങള്‍ കൂടുതലും താമസിച്ചിരുന്നത് ഇതിന്റെ താഴെയുള്ള F ടൈപ്പിലാണ്. ആക്കെ 10 എണ്ണമായിരുന്നു F ടൈപ്പില്‍ ഉണ്ടായിരുന്നത്. അതില്‍ ആറോ ഏഴോ എണ്ണത്തില്‍ എങ്കിലും ഞങ്ങള്‍ താമസിച്ചിട്ടുണ്ട്. അഞ്ചെണ്ണം പകരമായിട്ടും രണ്ട് ഞങ്ങളുടെ പേരിലും. എം ടെകിനു പോകുന്നതിനു മുമ്പും പിമ്പും ഓരോ F ടൈപ്പാണ് കിട്ടിയത്. കുറച്ചു നാള്‍ കഴിഞ്ഞു E ടൈപ്പിലേക്ക് പ്രൊമോഷന്‍ കിട്ടി. ഞങ്ങള്‍ F ടൈപ്പില്‍ താമസിക്കുന്ന കാലത്ത് എന്റെ അനുജന്‍ കുറച്ചുനാള്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ (7 സഹോദരങ്ങളില്‍) ബുദ്ധിയിലും കലാസാഹിത്യകഴിവുകളിലും കൊച്ചേട്ടനെപ്പോലെ ( പ്രൊഫ.ശശിധരന്‍ ) തന്നെ അവനു കഴിവുണ്ടാ യിരുന്നു. മങ്കൊമ്പ് അവിട്ടം തിരുനാള്‍ ഹൈസ്കൂളില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി എസ് എസ് എല്‍ സി പാസ്സായ അവനെ ഒരു ഒരു ഡോക്...