പോസ്റ്റുകള്‍

21 :മകന്റെ ജനനവും എം ടെക്കിനു പോക്കും

ഏതായാലും എം ടെക്കിനു ഉടനെ പോകാന്‍ കഴി യുമെന്ന സ്വപ്നം തല്ക്കാലം പൊളിഞ്ഞു. അടുത്ത വര്ഷമെങ്കിലും അവസരം കിട്ടുമോ എന്ന് നോക്കാം. ഇതിനിടയില്‍ ആര്‍ ഈ സി, ഐ ഐ ടി പോലെയുള്ള ദേശീയ വിദ്യാഭ്യാസ സ്ഥാപന ങ്ങളില്‍ അദ്ധ്യാപകരുടെ കുറഞ്ഞ യോഗ്യത മാസ്റ്റര്‍ ബിരുദം ആക്കാന്‍ പോകുന്നു എന്ന് കേട്ടു. സാങ്കേതിക സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടെ ഗുണനിലവാരം ഉയര്ത്താനുള്ള ഒരു പദ്ധതി കേന്ദ്ര സര്ക്കാര്‍ അന്ന്തുടങ്ങിയിരുന്നു. ക്വാളിറ്റി ഇമ്പ്രൂവ്മെന്റ്റ് പ്രോഗ്രാം ( QIP) എന്നറിയപ്പെട്ട ഈ പദ്ധതിയില്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ധ്യാപകരായിട്ടുള്ള സീനിയര്‍ അദ്ധ്യാ പകര്ക്ക് ഉയര്ന്ന ബിരുദം നേടാന്‍ ഐ ഐ ടി കള് പോലെയുള്ള സ്ഥാപനങ്ങളില്‍ പോയി പഠിക്കാന്‍ മുഴുവന്‍ ശമ്പളത്തോടെയുള്ള അവധിയും കൂടാതെ ചെറിയ ഒരു അലവന്സും കൊടുക്കാനായിരുന്നു പദ്ധതി. പുസ്തകങ്ങള്ക്കും മറ്റു ചിലവുകള്ക്കും ഒരു ചെറിയ തുക ഗ്രാന്റായും കിട്ടുമായിരുന്നു. കോഴിക്കോട് ആര്‍ ഈ സി യില്‍ ഈ പദ്ധതി പി എച് ഡി ക്കു പോകുന്നവര്ക്ക്മ മാത്രമേ കിട്ടുകയുള്ളൂ എന്നാണു ബോര്ഡു തീരുമാനിച്ചത്. എം ടെക്കിനു പോകുന്നവര്‍ സ്വന്തം ചിലവില്‍ പഠിക്കണം എന്നായിരുന്നു തീരുമാനം. എന്നെക്...

155: അങ്ങനെ ഞാനും അടുത്തൂണ്‍ പറ്റി: ( ഉപ സംഹാരം)

ഇമേജ്
ഒരിക്കല്‍ എന്റെ മകള്‍ എന്നോടു ചോദിച്ചു “അച്ഛന് എങ്ങനെ ആര്‍ ഈ സി യില്‍ ഇത്ര യധികം വര്ഷം തുടര്‍ച്ചയായി ബോറടിക്കാ തെ ജോലി ചെയ്യാന്‍ കഴിഞ്ഞു ?” . ഞാന്‍ തിരിച്ചു പറഞ്ഞു “ ഞാന്‍ ആരീസിയില്‍ വന്നുകഴിഞ്ഞു ഏതാനും മാസങ്ങള്‍ കഴി ഞ്ഞാണ് നിന്റെ അമ്മയെ വിവാഹം കഴിച്ചത്. ഞങ്ങള്‍ ഇപ്പോഴും സന്തോഷമായി കഴിയുന്നത്‌ നീ കണ്ടിട്ടില്ലേ. അതാണ്‌ പരസ്പര സ്നേഹത്തിന്റെയും ബഹുമാനത്തി ന്റെയും വിശ്വസ്തതയുടെയും വിജയം. ഞങ്ങള്‍ പഴയ തലമുറയില്‍ ഉള്ള വര്‍ക്ക് ഞങ്ങളുടെ സ്ഥാപനം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. അത് പെട്ടെന്ന് മുറിച്ചു മാറ്റാന്‍ കഴിയുകയില്ല, എന്തൊക്കെ പ്രലോഭനങ്ങള്‍ ഉണ്ടായാലും “. അതെ, അങ്ങനെ 1969 സെപ്റ്റംബര്‍ ഒന്നാം തീയതി ചാത്തമംഗലത്ത് വന്നു ആര്‍ ഈ സി യുമായി തുടങ്ങിയ ബാന്ധവം 2011 ഏപ്രില്‍ മാസം മുപ്പതാം തീയതി അവസാനിപ്പിച്ചു ,ഈ നാല്പ്പത്തിരണ്ടു വര്‍ഷം ഒരദ്ധ്യാപകന്‍ എന്ന നിലയിലും മറ്റു രീതിയിലും എന്റെ കഴിവിന്റെ പരമാവധി പരിശ്രമിച്ചു എന്റെ ജോലിയോട് സത്യസന്ധ തയും ആത്മാര്‍ഥതയും കാണിച്ചു എന്ന് ആണ് എന്റെ പൂര്‍ണ വിശ്വാസം. ആരും പൂര്ണരല്ലല്ലോ, പൂര്‍ണത ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണല്ലോ. അത് കൊണ്ടു തെറ്റുകുറ്റങ്ങ...

154 :പിരിയുന്നതിനു മുമ്പ് അവസാനത്തെ കുത്ത്

  അങ്ങനെ അറുപത്തഞ്ചു വയസ്സാകാന്‍ ഏതാണ്ടു ആറുമാസം മാത്രം ബാക്കി ഉണ്ടാ യിരുന്നപ്പോഴാണ്‌ ഡയരക്ടര്രുടെ അഞ്ചു വര്‍ഷത്തെ കാലാവധി കഴിഞ്ഞത്. പുനര്‍ നിയമനം ഇല്ലാത്തത് കൊണ്ടു ഏറ്റവും സീനിയര്‍ ആയ പ്രൊഫസര്‍ക്ക് ചാര്‍ജു കൊടുത്തു ഡയരക്ടര്‍ സ്ഥലം വിടണം എന്നാണു നിര്‍ദ്ദേശം . പുതിയ ഡയരക്ടര്‍ നിയമനം കാല താമസം വരുമെന്നുറപ്പു ള്ളത് കൊണ്ടും, പോരാഞ്ഞു ഡയരക്ടര് നിയമനത്തില്‍ ചില പുതിയ വ്യവസ്ഥകള്‍ കൂടി ഉണ്ടാക്കിയത് കൊണ്ടും (ഉദാഹരണ ത്തിന് എഞ്ചിനീയറിംഗ് ബിരുദധാരി ആയി രിക്കണം എന്നത് ) അഞ്ചു വര്ഷം ഞങ്ങളെ ഭരിച്ചിരുന്ന ഫിസിക്സ് ബിരുദധാരിയ്ക്ക് സാദ്ധ്യതയും കുറവാണെന്ന് തോന്നി. ഇതൊക്കെ കൊണ്ടു കഴിഞ്ഞ കാലങ്ങ ളില്‍ തലവന്‍ സ്ഥലത്തില്ലാതിരുന്ന സമയ ത്തൊക്കെ ഡയരക്ടര്രുടെ ചാര്‍ജു ആയി രുന്ന ഞാന്‍ ആയിരിക്കും ചാര്‍ജു എന്ന് ഞാനും മറ്റു ചിലരും വിചാരിച്ചു. എന്നാല്‍ സ്ഥാനമൊഴിയുന്ന കക്ഷി അങ്ങനെയല്ല വിചാരിച്ചത്. സത്യം സത്യമായി പറയുന്ന അതനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന എനിക്ക് ചാര്‍ജു തരാതിരിക്കാന്‍ എന്തെ ങ്കിലും മാര്‍ഗം ഉണ്ടോ എന്ന് അദ്ദേഹം സ്വന്തം ഹൃദയം സൂക്ഷിപ്പുകാരും വൈകുന്നേ രത്തെ പരിപാടിക്ക് ഒന്നിച്ചു കൂടുകയും ചെയ്യുന്ന...

153 :പ്രൊഫഷണല്‍ സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍

ഇമേജ്
നാല്പതിലധികം വര്ഷം ജോലിയെടുത്ത സ്ഥാപന ത്തെപറ്റിയും എന്നെക്കുറിച്ചും കുറച്ചു നല്ലതും കുറെ ചീത്തയും എഴുതി. ഇനി ഏതാനും ലക്ക ങ്ങള്‍ കൊണ്ടു അവസാനിപ്പിക്കാം എന്ന് കരുതുന്നു. പ്രൊഫഷണല്‍ വിദ്യാഭ്യാസം ക്ലാസ് റൂമുകളില്‍ മാത്രം ചെയ്യേണ്ട കാര്യമല്ല എന്ന് ഞാന്‍ മുമ്പും സൂചിപ്പിച്ചിട്ടുണ്ട്. പഠിക്കുന്നതിന്റെ കൂടെ തന്നെ വിദ്യാര്‍ഥികള്‍ അവരുടെ മറ്റു കഴിവുകള്‍ പരി പോഷിപ്പിക്കാന്‍ വേണ്ടി ശ്രമിക്കെണ്ടതു അത്യാ വശ്യമാണ്. സ്പോട്സും ഗെയിംസും പോലെ തന്നെ പ്രധാനമാണ് പ്രോഫഷണല്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുക എന്നത്. മുമ്പ് ഞാന്‍ എഴുതിയ സിസ്റ്റംസ് സൊസൈറ്റി ഓഫ് ഇന്ത്യ , ഇന്സ്ടി ട്യ്ട്യൂ ഷന് ഓഫ് എഞ്ചിനീയെര്സ്, ഇന്സ്ടിട്യൂഷന്‍ ഓഫ് ഇലകട്രികല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയെര്സ് തുടങ്ങിയ സംഘടനകള്‍ കുട്ടികളുടെ നേത്രുത്വ പാടവവും സംഘടനാശേഷിയും വളര്തുന്നതോ ടൊപ്പം മറ്റു രാജ്യയങ്ങളില്‍ ഇത്തരം സംഘടനക ളില്‍ പ്രവര്‍ത്തിക്കുന്നവരുമായി ബന്ധപ്പെടാനും സഹായിക്കുന്നു. സിസ്സ്ടംസ് സൊസൈറ്റിയുടെ പ്രവര്‍ത്തനവും മറ്റും മുമ്പ് സൂചിപ്പിച്ചു. എന്നാല്‍ ഞാന്‍ 1981 മുതല്‍ തുട്രച്ചയായി ഇന്ന് വരെ അംഗമായ ഇന്സ്ടിട്യൂഷന്‍ ഓഫ് ഇലകട്രികല്‍ ...

152 :ഡീനായി കാലാവധി കഴിഞ്ഞപ്പോള്‍ വിദേശ വിദ്യാർഥികളും അക്കാഡമിക് ആഡിറ്റും

ഡയരക്ടര്‍ ഇന്‍ ചാര്ജായിരുന്നപ്പോഴാ യിരുന്നു എന്നെ പി ജി & റിസേര്‍ച് ഡീന്‍ ആയി നിയമിച്ചത്. പുതിയ ഡയരക്ടര്‍ വന്നപ്പോള്‍ കാലാവധി കഴിയുന്നത്‌ വരെ തുടരാന്‍ അനുവദിക്കുകയായിരുന്നു. അതനുസരിച്ച് അദ്ദേഹത്തിന്റെ കീഴില്‍ രണ്ടു വര്ഷം കൂടി ഞാന്‍ പി ജി ഡീന്‍ ആയി തുടര്‍ന്നു. കാലാവധി കഴിഞ്ഞപ്പോള്‍ അഡ് മിന്‍ കെട്ടിടത്തില്‍ നിന്ന് തിരിച്ചു എന്റെ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് പോകാ ന്‍ തയാറെടുക്കുകയായിരുന്നു. അന്നത്തെ ഏറ്റവും സീനിയര്‍ പ്രൊഫസര്‍ ഞാനായിരു ന്നു ഡയരക്ടര്‍ സ്ഥലത്തില്ലാതിരുന്നപ്പോള്‍ ഇന്‍ ചാര്‍ജു ആകുക. അതു കൊണ്ടാണോ അറിയില്ല അദ്ദേഹം എന്നോടു അഡ്മിന്‍ ബ്ലോക്കില്‍ തന്നെ തുട്രരണമെന്നു ആവശ്യ പ്പെട്ടു. വേറൊരു ദൂതന്‍ വഴി ഒഴിവു വന്ന ഡീന്‍ പ്ലാനിംഗ് ആകാന്‍ താല്പര്യം ഉണ്ടോ എന്ന് അറിയാന്‍ ശ്രമിച്ചു. എനിക്ക് അതിനു താല്പര്യം ഇല്ല എന്ന് ഞാന്‍ വ്യക്തമാക്കി. കാരണം പലപ്പോഴും ഡയരക്ടരുടെ താല്പര്യം നോക്കി മനസ്സാക്ഷിക്കു നിരക്കാത്ത പല തിനും കൂട്ട് നില്‍ക്കേണ്ടി വരുമെന്നു ള്ളത് കൊണ്ടും ധനകാര്യത്തില്‍ ഞാന്‍ അന്നും ഇന്നും അല്പം പിന്നോക്കമായിരുന്നു എന്നത് കൊണ്ടും തന്നെ. എന്റെ കൂടെ യുജി ഡീന്‍ ആയിരുന്ന ആള്...

151 :ഇന്ത്യയെ കണ്ടെത്തലിന്റെ അവസാനം വേദനാ ജനകം

  അങ്ങനെ സിംഗപൂര്‍ നീയാന്‍ പോളിയിലെ കുട്ടികളുടെ ഇന്ത്യയെ കണ്ടെത്തലിന്റെ അവസാന ആഴ്ചയിലേക്ക് കടന്നു. ഈ പരിപാടി യില്‍ കുട്ടികള്‍ക്ക് ക്ലാസ് എടുക്കാന്‍ ക്ഷണിക്ക പ്പെട്ടവര്‍ അതാതു മേഖലയില്‍ തികച്ചും പ്രാഗ ത്ഭ്യം തെളിയിച്ചവര്‍ ആയിരുന്നു, പ്രശസ്തിയെ ക്കാള്‍ പ്രാഗത്ഭ്യം ആയിരുന്നു അവരെ തിരഞ്ഞെ ടുത്തതില്‍ ഞങ്ങളുടെ മാനദണ്ഡം. പിന്നെ കുട്ടി കളോട് ഇന്ഗ്ലീഷില്‍ പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവും. ഞങ്ങളുടെ സ്ഥാപനത്തിലെ തന്നെ വിവിധ വകുപ്പുകളിലെ പ്രഗത്ഭന്മാര്‍ ക്ലാസ് എടുത്തു, അത് പോലെ തന്നെ പുറത്തു നിന്നും. അവസാന ആഴ്ചയോടടുത്ത ഒരു ദിവസം ഡയര ക്ടര്‍ എന്നെവിളിച്ചു ചോദിച്ചു, “നിങ്ങള്ക്ക് പുതിയ പ്രാസംഗികനായ ഒരാളെ വേണമെങ്കില്‍ ഞാന്‍ തരാം, അദ്ദേഹം എന്റെ സുഹൃത്തും കൂടി ആണ്. “ സംഗതി എനിക്ക് പിടി കിട്ടി ബോസിനു സുഹൃ ത്തുമായി എന്‍ ഐ റ്റി യില്‍ വന്നു കൂട്ട് കൂടാന്‍ ഞങ്ങള്‍ അവസരം ഉണ്ടാക്കണം. ശരിയെന്നു പറഞ്ഞു ഒരു ദിവസം ഞങ്ങള്‍ പറഞ്ഞ ആളി ന്റെ ക്ലാസിനു അവസരം ഉണ്ടാക്കി വിവരം അറിയിച്ചു. അതിനു അടുത്ത ദിവസം കക്ഷി ഞങ്ങളുടെ ഗസ്റ്റ് ഹൌസില്‍ രാവിലെ എത്തു മെന്ന് വിവരം രാത്രി എട്ടു മണി കഴിഞ്ഞു സയരക്ടര്‍ എന്നെ അറിയിച്ചു. അദ്ദേഹ...

150 :ഇന്ത്യയെ (കേരളത്തെ) കണ്ടെത്തലിന്റെ ബാക്കി ഭാഗങ്ങള്‍

ഇമേജ്
  സിംഗപൂരില്‍ നിന്ന് വന്ന കുട്ടികളുടെ ഇന്ത്യ യെ കണ്ടെത്തല്‍ പരിപാടി വളരെ വിജയ കരമായിതന്നെ മുന്നോട്ടു പോയി. കേരള ത്തിലങ്ങോളം ഇങ്ങോളം അവരെ കൊണ്ടു പോയി നമ്മുടേതായ എല്ലാ കലാ രൂപങ്ങ ളെയും അവരെ പരിചയപ്പെടുത്തി കേരള ത്തിലെ കുടില്‍ വ്യവസായം മുതൽ സ്വാശ്രയ സംഘങ്ങളെയും കൊച്ചിയിലെ വ്യവസായങ്ങളും കൊച്ചി ഇന്‍ഫോപാര്‍ക്ക് , തിരുവനന്തപുരം ടെക്നോ പാര്‍ക്ക് എന്നി വിടങ്ങളിലും അവരെ കൊണ്ടു പ ോയി അവി ടെയൊക്കെ എന്താണ് നടക്കുന്നത് എന്ന് കാണിച്ചു കൊടുത്തു. അവര്‍ ക്യാമ്പസ്സില്‍ ഉണ്ടായിരുന്ന സമയ ത്തായിരുന്നു ഹോളി ആഘോഷിച്ചത്. ആര്‍ ഈ സി (എന്‍ ഐ റ്റി) യില്‍ പകുതിയോളം കുട്ടികള്‍ കേരള ത്തിന്‌ വെളിയില്‍ നിന്നും വരുന്നവര്‍ ആയതു കൊണ്ടു ഹോളി വിപു ലമായി ആഘോഷിച്ചി രുന്നു. ആണ്‍കുട്ടി കളും പെണ്‍കുട്ടികളും അന്ന് സിന്ദൂരം വാരികോരി പരസ്പരം എറിഞ്ഞു രാവിലെ പുലര്‍ച്ച മുതല്‍ ഉച്ചവരെ വലിയ മേളം ആയിരുന്നു. നന്മയ്ക്ക് തിന്മ മേല്‍ വിജയം ആഘോഷിക്കുന്നു എന്ന് പറയപ്പെടുന്ന ഹോളി ആഘോഷങ്ങളില്‍ സിങ്ങപൂര്‍ കുട്ടികള്‍ ആത്മാര്‍ഥമായി ഇടപെട്ടു. ഞങ്ങ ളുടെ കുട്ടികള്‍ അവരെ സ്നേഹപൂര്‍വ്വം പരിപാടിയില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. (ചിത്രങ്ങള്‍കാണ...