108 :ആദ്യത്തെ വാഹനവും ലൈസന്സും


ആര്‍ ഈ സി യില്‍ ആദ്യകാലത്ത് ക്യാമ്പസ്സില്‍ അപൂര്വ്വം ആള്ക്കാര്ക്ക് മാത്രമേ സ്വന്തമായ വാഹനങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. കാര്‍ ഉണ്ടാ യിരുന്ന രണ്ടോ മൂന്നോ പേര്‍ മാത്രം. ഇങ്ങ്ലീഷ്‌ അദ്ധ്യാപകന്‍ ശങ്കരന്‍ നായര്‍ സാര്‍ , മെക്കാനിക്കലിലെ കെ പി സാം സാര്‍ , ജിയോളോജി കെ വീ കെ സാര്‍ അങ്ങനെ അപൂര്വ്വം ചിലര്‍. എന്നാല്‍ ക്രമേണ ക്യാമ്പസില്‍ പലരും സ്കൂ ട്ടര്‍ വാങ്ങി തുടങ്ങി. 

കുട്ടനാട്ടിലെ വെള്ളക്കുഴിയില്‍ നിന്ന് വന്ന എനിക്ക് വള്ളം തുഴയാന്‍ അറിയാം, നീന്തലും, അല്ലാതെ കുട്ടനാട്ടില്‍ ജീവിക്കാന്‍ അന്ന് വിഷ മമായിരുന്നു എന്ന് മുമ്പ് സൂചിപ്പിച്ചിരുന്നു, എന്റെ കുട്ടനാടന്‍ ഓര്മ്മകളില്‍. ഇന്ന് തലങ്ങും വില ങ്ങും റോഡുകള്‍ ആയപ്പോള്‍ വള്ളവും ബോട്ടു മില്ലാതെ ആള്ക്കാുര്ക്ക് ജീവിക്കാം. കൊല്ലത്ത് വച്ച് കൂട്ടുകാര്‍ രാത്രി സൈക്കിള്‍ വാടക യ്ക്കെടുത്ത് എന്നെ സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിക്കാന്‍ ശ്രമി ച്ചു എങ്കിലും അതു പരാജ യപ്പെട്ടു. എന്റെ ഒരു സുഹൃത്ത് ഞങ്ങള്‍ താമസിക്കുന്ന ലോഡ്ജില്‍ വാചകമടിക്കാന്‍ സൈക്കിളില്‍ വരുമ്പോള്‍ ഞാന്‍ അയാളുടെ സൈക്കിളിന്റെ കാരിയറില്‍ ഇരുന്നു ചെറിയ ഒരു വോളിബാള്‍ കളിക്കുന്ന മൈതാനത്ത് കുറേശ്ശെ കുറേശ്ശെ തനിയേ സൈക്കിള്‍ ചവിട്ടി ബാലന്സുണ്ടാക്കി പിന്നീട് രാത്രി സൈക്കിള്‍ വാടകയ്കെടുത്ത് രണ്ടാം കുറ്റിയിലെ തിയേറ്ററില്‍ സെക്കണ്ട് ഷോ കാണാന്‍ പോയി സൈക്കിള്‍ സവാരി ഉറപ്പാക്കി, ഒന്നു രണ്ടു പ്രാവശ്യം ആള്ക്കാരെ ഇടിച്ചിട്ടു നാട്ടുകാരുടെ തല്ലു കിട്ടാതെ രക്ഷപെടുകയും ചെയ്തു. അപ്പോള്‍ അറിയാവുന്ന വാഹനങ്ങള്‍ ചെറിയ വള്ളവും സൈക്കിളും. രണ്ടും മനുഷ്യര്‍ കയ്യും കാലും ഉപയോഗിച്ച് പ്രവര്തിപ്പിക്കുന്നവ. 

മറ്റു പലരും സ്കൂട്ടര്‍ വാങ്ങിയപ്പോള്‍ എനിക്കും ഒരു പൂതി, സ്ക്കൂട്ടര്‍ വാങ്ങണം. ആദ്യം ലൈസ ന്സ് എടുക്കണം. ലേനേര്സ് ലൈസന്സ്സ വാ ങ്ങി ക്യാമ്പസ്സിലെ കൂടുകാരുടെ ആരുടെയോ പഴയ സ്കൂട്ടറില്‍ അല്പ്പം പഠിച്ചു ഒരു മാതിരി ഓടിക്കാം എന്നായി. ലൈസന്സ് വാങ്ങാന്‍ കാര്‍ ലൈസന്സിന് H പോലെ സ്കൂട്ടര്‍ ലൈസന്സിന് 8 ആണെടൂക്കെണ്ടിയിരുന്നതു. എന്നാല്‍ കാലു നിലത്തു കുത്താതെ 8 എടുക്കാ നൊന്നും കഴിയുന്ന പരുവമായില്ല , എങ്കിലും ലൈസന്സിന് അപേ ക്ഷിച്ചു. അന്ന് ഡ്രൈവിംഗ് സ്കൂളില്‍ പണം കൊടുത്താല്‍ പെട്ടെന്ന് ലൈന്സന്സ് ഒപ്പിച്ചുതരുമായിരുന്നു. വെറുതെ ലൈസന്സ് വാങ്ങു ന്നതില്‍ ഉള്ള മന: സാക്ഷി ക്കുത്ത് ഒഴിവാക്കാന്‍ ഡ്രൈവിംഗ് ടെസ്റ്റ്‌ എടുക്കാന്‍ തന്നെ തീരുമാനിച്ചു ചേവായൂരില്‍ ഉള്ള മൈതാനത് പോയി. ഡ്രൈവിംഗ് സ്കൂ ളില്‍ നിന്ന് കൊടുത്ത പണത്തിന്റെ കൊഴുപ്പിലാണോ അറിയില്ല ടെസ്റ്റ് എടുത്ത ഇന്സ്പെ ക്ടര്‍ കുറെ ദൂരത്തു നിന്ന് സ്കൂട്ടര്‍ ഓടിച്ചു വരാന്‍ പറഞ്ഞെ ഉള്ളൂ. അയാളുടെ അടുത്തു ചെന്ന് അയാളെ ഇടിക്കാതെ സ്കൂട്ടര്‍ നിര്ത്തി ടെസ്റ്റ്‌ പാസായതായി മനസ്സിലായി. കുറച്ചു ദിവസം കഴിഞ്ഞു ലൈസന്സ്് കിട്ടി.

ഇനി വണ്ടി വാങ്ങണം. അന്നത്തെ ഏറ്റവും പുതിയ സ്കൂട്ടര്‍ എല്‍ എം എല്‍ വെസ്പ ആയിരുന്നു. അതിന്റെ ഒരു മൂന്നു ഗിയര്‍ ഉള്ള മോഡല്‍ ഇറങ്ങിയ കാലം . ഒരു ഗിയര്‍ കുറവാ യപ്പോള്‍ അത്രയും സങ്കീര്ണ്ത കുറഞ്ഞിരിക്കു മല്ലോ എന്ന് കരുതി LML Vespa T3 എന്ന മോഡല്‍ വാങ്ങി. ഇളം പച്ച നിറത്തില്‍ ഉള്ള ഒരു സ്കൂട്ടര്‍. നല്ല ഓമനത്വമുള്ള വാഹനം . വണ്ടി ക്ഷേത്രത്തില്‍ കൊണ്ടു പോയി വാഹന പൂജയും ഒക്കെ നടത്തി കുറേശ്ശെ ഓടിച്ചു തുടങ്ങി. ഒരു ദിവസം ശ്രീമതിയെയും കൂട്ടി സ്റ്റോറില്‍ പോയി ഒരു ചാക്കില്‍ കുറെ അരിയും മറ്റും മുമ്പില്‍ ബ്രേക്കിന്റെ അടുത്തു വച്ച് F ടൈപ്പ് ക്വാര്ട്ട രിന്റെ അടുത്തെതിയപ്പോള്‍ ചാക്ക് ഇറക്ക ത്തില്‍ ബ്രേക്കിന്റെ മുകളിലേക്ക് നീങ്ങി എന്റെ കാലു ബ്രേക്കില്‍ ചവിട്ടാന്‍ വയ്യാതായി. ഞാനും ശ്രീമതിയും റോഡിന്റെ ചെരിവില്‍ മണ്ണില്‍ വീണ്ടു. രണ്ടു പേര്ക്കും ഒന്നും സംഭവി ച്ചില്ലെങ്കിലും പിന്നീടൊരിക്കലും ശ്രീമതി എന്റെ പുറകില്‍ കയറിയിട്ടില്ല. 

പിന്നീട് ദൂരെയുള്ള C ടൈപ്പ് ക്വാര്ട്ടരിലേക്ക് മാറിയപ്പോള്‍ രാവിലത്തെ 8 മണിയുടെ ക്ലാസില്‍ പോകാനും മറ്റും സൌകര്യമായി. എട്ടു മണിക്ലാ സിനു പോകുമ്പോള്‍ മകള്‍ കോളേ ജില്‍ ചേര്ന്ന് കഴിഞ്ഞു പുറകില്‍ കയറും. പക്ഷെ അവള്‍ എട്ടിന് അഞ്ചു മിനുട്ട് ഉള്ള പ്പോഴേ വീട്ടില്‍ നിന്ന് ഇറങ്ങൂ. എനിക്കാണെങ്കില്‍ രണ്ടാം നിലയിലുള്ള സ്റ്റാഫ് റൂമില്‍ നിന്ന് ചോക്കും അട്റ്റന്ടന്സ് രേജിസ്ട്ടരും എടുത്തു ക്ലാസില്‍ പോകുന്നതിനു മുമ്പ് അഞ്ചു മിനിട്ടെ ങ്കിലും അന്നത്തെ ക്ലാസിനെപ്പറ്റി ചിന്തിക്കണം , നേരത്തെ എത്ര പ്രാവശ്യം പഠിപ്പിച്ചതായാലും തയ്യാറായതായാലും ഇത് ഇന്നും ഇതെനിക്കാ വശ്യമാണ്. ഇക്കാര്യം ചൊല്ലി ഞാനും മകളും മിക്കവാറും വഴക്ക് കൂടുമായിരുന്നു. പോരാഞ്ഞു രാവിലെ എട്ടു മണിക്ക് ലേഡീസ് ഹോസ്റ്റലിലെ കുട്ടികള്‍ രാജ വീഥിയില്‍ പരന്നു താറാവിന്‍ കൂട്ടം പോലെ റോഡു മുഴുവന്‍ അടച്ചു നടക്കുമ്പോള്‍ അവരെ ഇടിച്ചു താഴെയിടും എന്ന് മകളോട് പറഞ്ഞിട്ടും ഉണ്ട്. കുറച്ചു നാള്‍ A ഹോസ്റ്റലി ന്റെയും ഹോസ്റ്റല്‍ ഓഫീസിന്റെയും ഇടക്കുള്ള റോഡില്‍ കൂടിയായി യാത്ര, അതിലെ പെണ്കുട ്ടികള്‍ പോകാത്തത് കൊണ്ടു. ആ സ്കൂട്ടര്‍ ഞാന്‍ കുറെ നാള്‍ കൊണ്ടു നടന്നു. പിന്നീട് വിദേശത്ത് അവധിക്കു പോയപ്പോള്‍ ആര്ക്കോ വിറ്റ് പോയി. തിരിച്ചു വന്നപ്പോള്‍ സ്കൂട്ടര്‍ മാറി ഒരു സെക്കണ്ട് ഹാന്ഡ് മാരുതി 800 ലേക്ക് മാറി. അതിന്റെ കഥ പിന്നീട്. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

40: രാജന്‍ കേസും മറ്റു സംഭവങ്ങളും

56: നഷ്ടപ്പെട്ട കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?

55 : അമ്മയുടെയും മകന്റയും കഥ അടിയന്തിരാ വസ്ഥയുടെയും